Sunday, November 28, 2010

പമ്പരവിഡ്ഢി

നിശ്ചലമായ പമ്പരത്തിലെ
വര്‍ണ്ണവരകളെണ്ണാനൊരുങ്ങാതെ,
കറങ്ങിത്തിരിയുന്ന നേരം
എണ്ണിത്തിട്ടപ്പെടുത്താന്‍ ശ്രമിച്ച
പമ്പരവിഡ്ഢിയാണ്‌ ഞാന്‍.

അറിയുന്ന നേരത്തെല്ലാം
അലയൊലികളുടെ
അര്‍ഥം തേടാതെ
ആടിയുലയും നേരം
കഠിന പ്രയത്നത്തിനെന്തു കാര്യം.

കാലമെണ്റ്റെ കൈകുമ്പിളിലാണെന്ന
അഹങ്കാരത്തിണ്റ്റെ ഫലം
കാലം കഴിയുമ്പോഴും
അറിഞ്ഞില്ലെങ്കില്
‍ഞാനെന്തിനു കൊള്ളും.

Wednesday, November 17, 2010

സംതൃപ്തി

അറുത്തുകൊള്ളുക, എന്‍ ഗളം
യജമാനണ്റ്റെ ആജ്ഞ
കാത്തുകൊള്ളുക പിതാവേ
എന്നോതിയ മകണ്റ്റെ ഹൃദയം
സ്വജീവനെയോര്‍ത്ത്‌ മുറിഞ്ഞില്ല.

കഴിയുന്നില്ല,
ജനയിതാവിണ്റ്റെ മനസ്സില്‍ തിരതല്ലിയ
വിചാരങ്ങള്‍ മനസ്സിലാക്കാന്‍.

അറിഞ്ഞു നാഥന്‍,
അടിമയുടെ സമര്‍പ്പണം,
അര്‍പ്പിക്കാന്‍ കല്‍പിച്ചു അജത്തെ,
അറുത്തു ദാനം നല്‍കുവാന്‍.

കൃതാര്‍ഥരായി കൂട്ടിപ്പിടിച്ചു, ഇരുവരും
നാഥണ്റ്റെ പ്രീതി പറ്റിയ മനവുമായി.

Monday, November 1, 2010

മതില്‍

ഒരു കഷ്ണം ചോക്ക്
വന്ന്‍ പതിക്കും വരെ
എന്‍റെയുള്ളില്‍ പുകഞ്ഞിരുന്ന
ചിന്തകള്‍ പൊട്ടി ത്തെറിച്ചില്ല.

എന്നാല്‍, ആ കുമ്മായ ത്തുണ്ട്
തല തുളച്ചു കയറി
ഒരു തുള്ളി ചോര
ബലിക്കല്ലില്‍ വീഴ്ത്തിയപ്പോള്‍
സ്ഫോടനത്തില്‍ തകര്‍ന്ന തലയോട്
ചുമരുകളായി എനിക്ക്
കാവല്‍ നിന്നു.